എന്റെ നാട്ടില്‍നിന്ന് ഒരാള്‍ മന്ത്രിയായതില്‍ വളരെയധികം സന്തോഷമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എം എല്‍ എ ആയതിനുശേഷം എം ബി രാജേഷിനെ മൂന്നുനാലുതവണ നേരില്‍ കണ്ടിരുന്നു.
വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം തേടിയത്. മന്ത്രി മറുപടി നല്‍കിയപ്പോള്‍ ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ താക്കീത് ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. കെ. എം മാണിയുടെ 18728 ദിവസമെന്ന റെക്കോർഡ് ഇന്ന് ശ്രീ. ഉമ്മൻചാണ്ടി മറികടന്നിരിക്കയാണ്.
നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം ആസൂത്രിതമാണ്. പാസ് പരിശോധിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കുറച്ച് സമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. സഭാ ടിവിയില്‍ സഭാ നടപടികള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുക.
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം
നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദിച്ചത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.
എൻ എസ് മാധവൻ കഥയിലൂടെ അനശ്വരമാക്കിയ ഹിഗ്വിറ്റ നമ്മളിൽ ഒരാളായി മാറി. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന, ഗോൾമുഖത്തെ ഹിഗ്വിറ്റയുടെ ഏകാന്തത എൻ എസ് മാധവന്റെ കഥ വായിച്ച ഓരോ മലയാളിയും അനുഭവിച്ചതാണ്. ആ കൊളംബിയ ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുന്നു; രണ്ട് നൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ ഇടതുപക്ഷ വിജയത്തിലൂടെ. ലാറ്റിനമേരിക്കയിലെ ഇടതുപ
മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
ലൗവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്.
യുപിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ പോക്ക് വളരെ ആശങ്കയുയര്‍ത്തുന്നതാണ്. ഇന്ത്യ ഇപ്പോള്‍ രണ്ട് രീതിയിലാണ് സഞ്ചരിക്കുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെത് കേരളം അടങ്ങിയ ഇന്ത്യ. കേരളത്തില്‍ മാത്രമാണ് ഭയം കൂടാതെ സഞ്ചരിക്കാനും സംസാരിക്കാനുമെല്ലാം സാധിക്കുന്നത്. - പ്രകാശ് രാജ് പറഞ്ഞു.
പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
ചില മാദ്ധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലെ വലതുപക്ഷ ഐഡികളിൽ നിന്നും ശക്തമായ ആക്രമണം നേരിട്ടിട്ടുണ്ട്. AFSPA പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യദ്രോഹിയെന്ന വിശേഷണം കിട്ടിയിട്ടുണ്ട്. ഇതിൻറെ പേരിൽ ഒരു ദേശീയ ടെലിവിഷൻ ചാനലിലെ തീവ്ര വലതുപക്ഷ നിലപാടുകാരനായ ഒരു അവതാരകൻ എനിക്കെതിരെ ഉറഞ്ഞുതുള്ളിയതും ഓർക്കുകയാണ്.
ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.
ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്.ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല.
ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്.
കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ് അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്നത് ചരിത്രത്തിന്റെ കോര്‍പറേറ്റ് വത്കരണമാണെന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായി എം.ബി രാജേഷ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, സ്ഥാനം ഏല്‍ക്കാന്‍ പോകുന്ന സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെര
നേരത്തേ ഇറക്കിയ ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്! മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ...
മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ ജനങ്ങള്‍ക്ക് അറിയാമെന്നും,ജനം അതിനെതിരെ വിധി എഴുതുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു